BYJU’S ന്റെ US യൂണിറ്റായ BYJU’S ആൽഫ ബൈജു രവീന്ദ്രൻ, ദിവ്യ ഗോകുൽനാഥ്, അനിത കിഷോർ എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തു. ഇവർ 533 മില്യൺ ഡോളർ ഒളിപ്പിച്ചുവെന്നും ദുരുപയോഗം ചെയ്തുവെന്നും കേസ് അവകാശപ്പെടുന്നു. ഈ പണം ഒരു വായ്പയിൽ നിന്നാണ് വന്നതെന്ന് കേസ് പറയുന്നു.
ഡെലവെയറിലെ യുഎസ് പാപ്പരത്ത കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. ഫെബ്രുവരി 28 ലെ കോടതി തീരുമാനത്തെ തുടർന്നാണിത്. രവീന്ദ്രനും BYJU’S ഉം കാംഷാഫ്റ്റ് ഫണ്ടും 533 മില്യൺ ഡോളർ ഉപയോഗിച്ച് നിരവധി നിയമവിരുദ്ധ കൈമാറ്റങ്ങൾ നടത്തിയതായി കോടതി കണ്ടെത്തി.
വായ്പ കൈകാര്യം ചെയ്യുന്നതിനായി സൃഷ്ടിക്കപ്പെട്ട ഒരു പ്രത്യേക കമ്പനിയാണ് BYJU’S ആൽഫ. കടക്കാർ അത് ഏറ്റെടുക്കുന്നതുവരെ അവർ 533 മില്യൺ ഡോളർ നിയന്ത്രിച്ചു. ചാപ്റ്റർ 11 പ്രകാരം കമ്പനി പാപ്പരത്തത്തിലേക്ക് പോയി. രവീന്ദ്രനും സംഘവും പണം മോഷ്ടിച്ചുവെന്ന് BYJU’S ആൽഫയുടെ വായ്പാദാതാക്കൾ പറയുന്നു.
പണം എവിടേക്കാണ് പോയതെന്ന് ബൈജു, ദിവ്യ, അനിത എന്നിവർ കള്ളം പറഞ്ഞുവെന്ന് കടക്കാർ പറയുന്നു. കൂടാതെ, അവരുടെ പ്രവൃത്തികൾ മറച്ചുവെക്കാൻ അവർ ശ്രമിച്ചുവെന്നും ആരോപിക്കുന്നു. ഏപ്രിൽ 9 നാണ് കേസ് ഫയൽ ചെയ്തത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് BYJU’S ആൽഫ അപേക്ഷ സമർപ്പിച്ചു. നഷ്ടപ്പെട്ട പണത്തിനും രവീന്ദ്രൻ, ദിവ്യ, അനിത എന്നിവരുടെ മോശം പ്രവൃത്തികൾക്കും നഷ്ട്ടപരിഹാരം വേണമെന്നാണ് ആവിശ്യപെടുന്നത്.
533 മില്യൺ ഡോളറിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള പൂർണ്ണമായ റിപ്പോർട്ട് BYJU’S ആൽഫയും ആവശ്യപ്പെട്ടിരുന്നു. നാശനഷ്ടത്തിനും നിയമപരമായ ചിലവുകൾക്കും ഉത്തരവാദികളായ ആളുകൾ നഷ്ട്ടപരിഹാരം നൽകണമെന്ന് ആവശ്യപെട്ടു.
2022 മാർച്ചിൽ, BYJU’S ആൽഫ അതിന്റെ വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടു. അതിനുശേഷം, രവീന്ദ്രനും മറ്റുള്ളവരും നിയമവിരുദ്ധമായ കൈമാറ്റങ്ങൾ നടത്തി. പിന്നീട് അവർ ഈ പ്രവൃത്തികൾ സമ്മതിച്ചു. ഒരുകാലത്ത് ഇന്ത്യയിൽ വളരെ വിലപ്പെട്ട കമ്പനിയായിരുന്ന BYJU’S ഇപ്പോൾ ഇന്ത്യയിലും യുഎസിലും പാപ്പരത്തത്തെ നേരിടുകയാണ്.